കിഴക്കമ്പലം : ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ. അടൂർ കടക്കാട് ഇളയ കുറുപ്പനയ്യത്ത് വീട്ടിൽ ദിലീപ് (42)നെയാണ് തടിയിട്ട പറമ്പ് പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെ മൂന്ന് മോഷണക്കേസുകളിൽ പ്രതിയാണ്.

വാഴക്കുളത്ത് ചെരിപ്പു കട കുത്തിത്തുറന്ന് മോഷണം, എം.ഇ.ജെ കനാൽ റോഡിലെ വീട്ടിൽ മോഷണം, പുക്കാട്ട് പടി ജംഗ്‌ഷനിൽ കട കുത്തിത്തുറന്ന് മോഷണം എന്നിവ നടത്തിയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ജാമ്യമെടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

ഇൻസ്‌പെക്ടർ പി.ജെ. കുരിയാക്കോസ്, സീനിയർ സിപിഒ എ.ആർ. ജയൻ, സിപിഒമാരായ റോബിൻ ജോയ്, സി.ബി. ബേനസീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി കാക്കനാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.