കേരളത്തിന്‍റെ മനോഹര പ്രകൃതികാഴ്ചകളിൽ ഒരിടമായ അതിരപ്പിള്ളി, മണ്‍സൂണ്‍കാലത്തിന്‍റെ പുതിയ ദൃശ്യാനുഭവങ്ങളുമായി സഞ്ചാരികളെ പുളകിതരാക്കുകയാണ്. പച്ചപ്പിന്‍റെ ഹരിതകുട ചൂടിയ പ്രകൃതിയുടെ വിരിമാറിലേക്കു പവിഴമുത്തുകൾപോലെ മഴത്തുള്ളികൾ പെയ്തിറങ്ങുന്പോൾ തൃശൂരിന്‍റെ സ്വന്തം അതിരപ്പിള്ളി വിളിക്കുകയാണ് - സഞ്ചാരികളെ...ഇതിലേ ഇതിലേ...!

വെള്ളച്ചാട്ടംമാത്രമല്ല, നനഞ്ഞ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന നീർച്ചോലകൾ, കാട്ടരുവികൾ, കിളിക്കൊഞ്ചലുകളുടെ മനോഹരനാദങ്ങൾ, വന്യതയുടെ സൗന്ദര്യം നെഞ്ചേറ്റിയ കൊന്പന്മാർ, കുസൃതിയും കൗതുകവും നിറയ്ക്കുന്ന കുരങ്ങിൻകൂട്ടങ്ങൾ...

ഇവയൊക്കെ കാഴ്ചകളുടെ നിറവുപകരുന്ന പ്രകൃതിയുടെ മായാജാലംതന്നെയാണ്. അതിരപ്പിള്ളിയെ കേരളത്തിന്‍റെ സ്വന്തം നയാഗ്ര എന്നുവിളിക്കുന്നതും ഈ മായാജാലംകൊണ്ടാണ്.