ശുചിത്വത്തിന്റെ കാര്യത്തിൽ ’പെർഫെക്ട് ഓക്കെ’
1571544
Monday, June 30, 2025 1:45 AM IST
സഞ്ചാരികൾ ഒഴുകിയെത്തിയിട്ടും അതിരപ്പിള്ളിയിലോ പരിസരപ്രദേശങ്ങളിലോ പേരിനുപോലും ഒരു മാലിന്യവും കണ്ടെത്താനാകില്ല. ഇടയ്ക്കിടെയുള്ള വേസ്റ്റ് ബിന്നുകളിൽ അവ നിക്ഷേപിച്ചാണ് സന്ദർശകർ അതിരപ്പിള്ളിയിൽനിന്നു മടങ്ങുന്നത്.
ഇതിനിടെ ആരുടെയെങ്കിലും കൈയിൽനിന്ന് ഏതെങ്കിലുംവിധത്തിലുള്ള മാലിന്യങ്ങളോ മറ്റോ അറിയാതെ വീണാൽപോലും ശുചീകരണ തൊഴിലാളികൾ അതു ശരവേഗത്തിൽ നീക്കം ചെയ്യുന്നുമുണ്ട്. ഇക്കാര്യത്തിൽ അതിരപ്പിള്ളിയിലെ ജീവക്കാർക്കു നൽകണം ബിഗ് സല്യൂട്ട്.
യാത്രാസൗകര്യങ്ങൾ,
അറിയേണ്ട കാര്യങ്ങൾ
• ഗേറ്റിൽ പ്രവേശനം: രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ. ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നു.
പ്രവേശനഫീസ്: അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെ മുതിർന്നവർക്ക് 60 രൂപ, കുട്ടികൾക്കു 15 രൂപ, വിദ്യാർഥികൾക്ക് 20 രൂപ
• പാർക്കിംഗ് സൗകര്യം: വിനോദസഞ്ചാരത്തിനായി വരുന്ന വാഹനങ്ങൾക്കായി പാർക്കിംഗ് സൗകര്യം ഉൾപ്പെടെ നല്ലരീതിയിൽ ക്രമീകരിച്ചിട്ടുണ്ട്.
• ഭക്ഷണവും കുടിവെള്ളവും: സമീപത്തായി റസ്റ്റോറന്റുകളും സ്നാക്ക് സ്റ്റാളുകളും പ്രവർത്തിക്കുന്നു.
• സുരക്ഷാനിർദേശങ്ങൾ: ശക്തമായ ഒഴുക്കിൽ വെള്ളത്തിൽ ഇറങ്ങുന്നതു നിരോധിച്ചിരിക്കുന്നതിനാൽ സന്ദർശകർ ജാഗ്രത പാലിക്കണമെന്നു വനവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.