പാലക്കാട്: നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ പ്രവർത്തിച്ചുവന്ന കണ്‍ട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു. ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ മൂന്നിനാണ് കണ്‍ട്രോൾ റൂം പ്രവർത്തനം തുടങ്ങിയത്.

വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം നിപ്പ പ്രതിരോധത്തിൽ വലിയ വിജയമായി. ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ഹോമിയോ, ആയുർവേദ, വനം വന്യജീവി, സിവിൽ സപ്ലൈസ് വകുപ്പ്, പൊലീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം രോഗവ്യാപനം തടയുന്നതിൽ നിർണായക പങ്ക് വഹിച്ചു.

നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 27 കമ്മിറ്റികളെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു. നിപ്പ ബാധിത പ്രദേശമായിരുന്ന മണ്ണാർക്കാട് താലൂക്കിൽ മികച്ച സേവനം നൽകിയ ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരെയും കളക്ടർ പ്രത്യേകം അനുമോദിച്ചു. കണ്‍ട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും, നിപ്പ പ്രതിരോധത്തിനായി എല്ലാവരും ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.