മട്ടാഞ്ചേരി: എംഡിഎംഎയുമായി രണ്ടു പേർ മട്ടാഞ്ചേരി പോലീസിന്‍റെ പിടിയിലായി. മട്ടാഞ്ചേരി കൊച്ചിൻ കോളജ് ഭാഗത്ത് താമസിക്കുന്ന മുനീർ(32), തമിഴ്നാട് കൃഷ്ണഗിരി സിങ്കാരപ്പേട്ട സ്വദേശിയും ഇപ്പോൾ ബംഗളൂരുവിൽ താമസിക്കുന്ന ജെ. ജാബത്ത് (41) എന്നിവരെയാണ് 51 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്ഐ ജിമ്മി ജോസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി മട്ടാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ മുനീർ മയക്കുമരുന്ന് വിൽപന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ താമസിക്കുന്ന മട്ടാഞ്ചേരി കൊച്ചിൻ കോളജ് ഭാഗത്തുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുനീറിനെ വിശദമായി ചോദ്യം ചെയ്തതിൽ ഇയാൾക്ക് എംഡിഎംഎ വിൽപ്പനയ്ക്കായി നൽകിയത് ഖത്തർ ജയിലിൽ വച്ച് പരിചയപ്പെട്ട ജാബത്ത് എന്ന തമിഴ്നാട് സ്വദേശിയാണെന്നും ഇയാൾ ഇപ്പോൾ എറണാകുളത്തുണ്ടെന്നും അറിഞ്ഞതിനെ തുടർന്ന് നടത്തിയെ അന്വേഷണത്തിലാണ് ജാബത്തിനെ പിടികൂടിയത്.

മുനീർ ഖത്തറിൽ ജോലി നോക്കി വരവെ മയക്ക്മരുന്ന് കൈവശം വച്ചതിന് അഞ്ചു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിടിയിലായ ജാബത്ത് മയക്ക് മരുന്ന് കേസും തട്ടിപ്പ് കേസുമായി ഏഴ് വർഷത്തോളം ഖത്തർ ജയിലിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

എസ്ഐ മിഥുൻ അശോക്, എഎസ്ഐ സമദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.