കോലഞ്ചേരി: മീമ്പാറ വെയ്റ്റിംഗ് ഷെഡിൽ ചെളിവെള്ളക്കെട്ട്. ബസ് യാത്രക്കാർക്ക് മഴക്കാലത്ത് ആശ്രയമായി മാറേണ്ട വെയ്റ്റിംഗ് ഷെഡിലാണ് മഴവെള്ളവും ഒഴുകിവരുന്ന ചെളി വെള്ളവും ഇരച്ച് കയറുന്നത്.

വെയ്റ്റിംഗ് ഷെഡിൽ കയറിയ വെള്ളം കളയാൻ നിലവിൽ കാന കീറിയിരിക്കുകയാണ്. പൂതൃക്ക പഞ്ചായത്തിന്‍റെ കീഴിൽ 1978ൽ സ്ഥാപിച്ച വിശ്രമ കേന്ദ്രം കാലപ്പഴക്കം കൊണ്ട് നശിച്ച അവസ്ഥയിലാണ്. വാർക്കയിലെ കമ്പികൾ തുരുമ്പെടുത്ത് കോൺക്രീറ്റ് പാളികൾ പൊളിഞ്ഞ് താഴെ വീഴുന്ന അവസ്ഥയിലാണ്.

ചൂണ്ടി - രാമമംഗലം റോഡ് ഉയർത്തി ടാർ ചെയ്തതോടെ നിലവിൽ കുഴിയിലാണ് വെയ്റ്റിംഗ് ഷെഡ് സ്ഥിതി ചെയ്യുന്നത്. നാടിനും യാത്രക്കാർക്കും ഉപകാരമാകുംവിധം അടിയന്തരമായി ഇത് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.