കൊച്ചി: നഗരത്തിലെ വെളളക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകാതെയുള്ള സത്വരമായ നടപടികളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുള്ളതെന്ന് മേയര്‍. എം. അനില്‍കുമാര്‍. ഇടപ്പള്ളി തോട് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന് കൃത്യമായി ചെയ്യാന്‍ സാധിക്കാതെ വന്നത് കൊണ്ടാണ് ഒരു ടെന്‍ഡര്‍ കൂടി ക്ഷണിച്ചതെന്നും മേയര്‍ പറഞ്ഞു.

പേരണ്ടൂര്‍ കനാലിന്‍റെ കാര്യത്തിലും സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. ഇറിഗേഷന്‍ വിഭാഗമാണ് തേവര പേരണ്ടൂര്‍ കനാല്‍ നവീകരണം നടത്തേണ്ടത്. ഇറിഗേഷന്‍ വിഭാഗം രണ്ടു തവണ നടത്തിയ ടെന്‍ഡറില്‍ ആരും പങ്കെടുക്കാതായതോടെ പദ്ധതി നീളാന്‍ കാരണമായി.

പിന്നീട് നാല് തവണയായി വിഭജിച്ച ശേഷമാണ് പദ്ധതി നടപ്പാക്കിയത്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ടെന്‍ഡറില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും അപാകതകള്‍ പരിഹരിക്കുമെന്നും മേയര്‍ പറഞ്ഞു.

കാനകളിലേയും തോടുകളിലേയും ചെളിയും പായലും നീക്കുന്നതിനുള്ള സില്‍ട്ട് പുഷര്‍, വീഡ് ഹാര്‍വെസ്റ്റര്‍, സക്ഷന്‍ കം ജെറ്റിംഗ് മെഷീനുകള്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഹൈക്കോടതിക്ക് വരെ ബോധ്യമായ കാര്യമാണ്.

എംജി റോഡിലെ കാനകളില്‍ ചെളി അടിഞ്ഞു കുടാന്‍ സാധ്യത കൂടുതലായതിനാല്‍ ഇവിടെ ഇടയ്ക്കിടെ ചെളി നീക്കുന്നുണ്ട്. അതാണ് എംജി റോഡില്‍ മെഷീന്‍ കൂടുതലായി ഉപയോഗിക്കാന്‍ കാരണമെന്നും മേയര്‍ പറഞ്ഞു.