കൊച്ചി: നഗരത്തില്‍ പുതുതായി സ്ഥാപിച്ച എല്‍ഇഡി ലൈറ്റുകള്‍ തെളിയുന്നില്ലെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തില്‍ കരാര്‍ കമ്പിനിയെ പഴിച്ച് മേയര്‍. വിഷയം ഉന്നയിച്ച് മുന്പ് സ്മാര്‍ട്ട് സിറ്റി സിഇഒയുടെയും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെയും നേതൃത്വത്തില്‍ യോഗം നടത്തിയിരുന്നു.

പരിഹാരം ഉണ്ടാകാത്തത് കൊണ്ട് ലൈറ്റുകള്‍ നന്നാക്കുന്നതിനായി സിഎസ്എംഎല്ലിന് കത്തു നല്‍കുമെന്നും മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ കൗണ്‍സിലില്‍ പറഞ്ഞു. എല്‍ഇഡി ലൈറ്റുകളുടെ കാര്യത്തില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ട്. പുതിയ ഏജന്‍സിയാണ് പദ്ധതി ഏറ്റെടുത്തിട്ടുളളത്. മഴക്കാലത്ത് ലൈറ്റുകള്‍ പോകുന്നത് പതിവാണ്.

നോര്‍ത്ത് പാലം, ദേശീയപാതയിലുമെല്ലാം എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചു. ബാക്കി പോരായ്മകള്‍ പരിഹരിക്കുന്നതിന് കത്തു നല്‍കുമെന്നു മേയര്‍ പറഞ്ഞു.