കൊച്ചി: വിശാല കൊച്ചിയുടെ വികസന സ്വപ്‌നത്തിനായി രൂപീകരിക്കുന്ന മെട്രോപ്പൊളിറ്റന്‍ ആസൂത്രണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ പ്രതിനിധി തെരഞ്ഞെടുപ്പില്‍ പി.എം. മനാഫ് (ആലങ്ങാട്), സജിത മുരളി (ഉദയംപേരൂര്‍), എന്‍.ജി. മേരി വിന്‍സന്‍റ് (കടമക്കുടി), രാജി സന്തോഷ് (ചൂര്‍ണിക്കര) എന്നിവരെയാണ് തെരഞ്ഞെടുത്തത്. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ പ്രതിനിധികള്‍ക്കായുള്ള തെരഞ്ഞെടുപ്പ് ഇന്നും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ പ്രതിനിധികള്‍ക്കായുള്ള തെരഞ്ഞെടുപ്പ് നാളെയും നടക്കും.

ജനറല്‍ വിഭാഗം, എസ്‌സി വിഭാഗം, സ്ത്രീസംവരണ വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനറല്‍ വിഭാഗത്തില്‍ പി.എം. മനാഫിനും എസ്‌സി സംവരണ വിഭാഗത്തില്‍ സജിത മുരളിക്കും 15 വോട്ടുകള്‍ വീതം ലഭിച്ചു. സ്ത്രീ സംവരണ വിഭാഗത്തില്‍ മിനി രാജു, മേരി വിന്‍സന്‍റ്, രാജി സന്തോഷ് എന്നിവര്‍ നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം മിനി രാജു സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. ഇതോടെ മേരി വിന്‍സെന്‍റ്, രാജി സന്തോഷ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ കളക്ടറേറ്റ് പ്ലാനിംഗ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മെട്രോപ്പൊളിറ്റന്‍ ഏരിയയില്‍ ഉള്‍പ്പെടുന്ന 29 പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ വോട്ട് ചെയ്തു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് വരണാധികാരിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്‍ പങ്കെടുത്തു.

കൊച്ചി കോര്‍പറേഷന്‍, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍,കളമശേരി, പറവൂര്‍, ആലുവ, അങ്കമാലി, ഏലൂര്‍, തൃക്കാക്കര, മരട് മുനിസിപ്പാലിറ്റികളും പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, മുളവുകാട്, ഞാറയ്ക്കല്‍, ചേരാനല്ലൂര്‍, കടമക്കുടി, വരാപ്പുഴ, കോട്ടുവള്ളി, ഏഴിക്കര, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കീഴ്മാട്, ശ്രീമൂലനഗരം, ചെങ്ങമനാട്, നെടുമ്പാശേരി, കാഞ്ഞൂര്‍, വാഴക്കുളം, ചെല്ലാനം, വടവുകോട് പുത്തന്‍കുരിശ്, ചോറ്റാനിക്കര, മുളന്തുരുത്തി, ഉദയംപേരൂര്‍,കുമ്പളം, കുമ്പളങ്ങി, എളങ്കുന്നപ്പുഴ പഞ്ചായത്തുകളുമാണ് കൊച്ചി മെട്രോപ്പൊളിറ്റന്‍ പ്രദേശത്ത് ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങള്‍.

കൊച്ചി മെട്രോപ്പൊളിറ്റന്‍ പ്രദേശം ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളില്‍ നിന്നാണ് ആസൂത്രണസമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളില്‍ നിന്ന് ചെയര്‍മാനെയും തെരഞ്ഞെടുക്കും. മെട്രോപ്പൊളിറ്റന്‍ പ്രദേശത്തിന് മുഴുവനായി കരട് വികസന പദ്ധതി തയാറാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്ആസൂത്രണ കമ്മിറ്റി. 15 അംഗ കമ്മിറ്റിയില്‍ 10 പേരെ തദ്ദേശസ്ഥാപന ജനപ്രതിനിധികളില്‍ നിന്ന് തെരഞ്ഞെടുക്കും. അഞ്ചു പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരില്‍ നിന്ന് നാലുപേരെയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്ന് രണ്ടംഗങ്ങളെയും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരില്‍ നിന്ന് നാല് അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍ രണ്ടു പേരും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നുള്ള ഒരംഗവും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരില്‍ നിന്നുള്ള രണ്ട് അംഗങ്ങളും വനിതകളായിരിക്കണം.

തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ, ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന ആസൂത്രണ സമിതിക്ക് എത്രനാള്‍ തുടരാന്‍ കഴിയുമെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.

തെരഞ്ഞെടുപ്പിനുശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി വരുന്നതോടെ ആസൂത്രണ സമിതിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.