പാലക്കാട്: ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായതിന് പിന്നാലെ കാണാനില്ലെന്ന പരാതി ഉയർന്ന വീട്ടമ്മ തിരിച്ചെത്തി. കടന്പഴിപ്പുറം ആലങ്ങാട് ചല്ലിക്കൽ വീട്ടിൽ പ്രേമയാണ് പത്ത് ദിവസത്തോളം നീണ്ട ആശങ്കകൾ അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞദിവസം അർധരാത്രിയോടെ പ്രേമ തിരികെ വീട്ടിൽ എത്തുകയായിരുന്നു.

ഗുരുവായൂരിൽ ആയിരുന്നു ഇത്രയും ദിവസം തങ്ങിയത് എന്നാണ് പ്രേമ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട തട്ടിപ്പുകാരൻ 11 ലക്ഷം രൂപയാണ് പ്രേമയിൽ നിന്നും തട്ടിയെടുത്തത്. 15 കോടി സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പുകാർ പണം വാങ്ങിയത്.

തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് ബന്ധുമുഖേന തുക കൈമാറുകയും ചെയ്തു. എന്നാൽ ഇവർ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പ്രേമക്ക്് തട്ടിപ്പ് ബോധ്യപ്പെട്ടത്. ഇതോടെ മനോവിഷമത്തിലായ പ്രേമ 13 ന് അർധരാത്രിയോടെ വീട് വിട്ടിറങ്ങുകയായിരുന്നു. ഈ മാസം 13ന് അർധരാത്രിയോടെയാണ് പ്രേമ വീടുവിട്ടിറങ്ങിയത്.

തട്ടിപ്പുകാർ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് പ്രേമക്ക്് ബോധ്യമായത്.

തുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നു.പ്രേമയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. നാടുവിടലിന് പിന്നിൽ ഓണ്‍ലൈൻ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ഇതുപ്രകാരവും കേസെടുത്തു.

ഇതിനിടെ പ്രേമ ഗുരുവായുരിൽ എത്തിയെന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രേമയിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു.