പാലക്കാട്: നവരാത്രിദിനങ്ങൾക്കു സുകൃതം പകർന്ന് ബൊമ്മക്കൊലുവിൽ വൈവിധ്യമൊരുക്കി കുഴൽമന്ദം കുളവൻമുക്ക് സ്വദേശിനി ശെൽവി ശിവകുമാർ. തമിഴ്ബ്രാഹ്മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമാണ് ബൊമ്മക്കൊലു വയ്ക്കൽ. ബൊമ്മക്കൊലു വെറുമൊരു പ്രദർശനത്തിനുവേണ്ടിയല്ലെന്നും പ്രാധാന്യമുള്ളതും പുരാതന ഹിന്ദുഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ടതാണെന്നും സൂര്യ ഗോൾഡ് ലോണ്‍ എംഡി ശിവകുമാറിന്‍റെ ഭാര്യയായ ശെൽവി പറഞ്ഞു.

രാമായണം, പുരാണങ്ങൾ, ദശാവതാരം എന്നിവപോലെ ഒരു തലമുറയിൽനിന്നു മറ്റൊന്നിലേക്കു കൈമാറ്റംചെയ്യപ്പെടുന്ന കഥകളെ ആഘോഷിക്കുന്ന തരത്തിലാണ് ബൊമ്മക്കൊലു ക്രമീകരിച്ചിരിക്കുന്നത്. ദേവിപ്രീതിക്കായി അലങ്കരിച്ച വിവിധ ബൊമ്മകൾ തട്ടുകളിൽ നിരത്തിവച്ച് പൂജ നടത്തുന്നതാണ് ആചാരം. ഭക്തിയുടെയും സമർപ്പണത്തിന്‍റെയും ഒന്പതു ദിനരാത്രങ്ങളിൽ ബൊമ്മക്കൊലുവിനു മുന്നിൽ പൂജയും ഭജനയുമുണ്ടാവും.