കൊച്ചി: ശബരിമല തീര്‍ഥാടനത്തിന് അനുമതി നല്‍കണമെന്ന പത്തു വയസുകാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ബംഗളൂരു സ്വദേശിനിയായ പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

10നും 50നും ഇടയില്‍ പ്രായമുള്ള യുവതികളുടെ ശബരിമല പ്രവേശനം സുപ്രീംകോടതി വിശാല ബെഞ്ചിന്‍റെ പരിഗണനയിലിരിക്കുന്നതിനാല്‍ ഹര്‍ജി തള്ളുകയാണെന്നും ബെഞ്ച് വ്യക്തമാക്കി.

10 വയസിന് മുകളിലും 50 വയസിനു താഴെയുമുള്ള സ്ത്രീകളെ ശബരിമല തീര്‍ഥാടനത്തിന് അനുവദിക്കരുതെന്നു സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.


പത്തു വയസാണ് പ്രായമെങ്കിലും ആദ്യ ആര്‍ത്തവം ആയിട്ടില്ല. പത്തു വയസിനു മുമ്പേ കോവിഡ് കാലത്ത് ശബരിമലയിലെത്താന്‍ ആഗ്രഹിച്ചതാണ്. എന്നാല്‍ അച്ഛന്‍റെ ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തികബുദ്ധിമുട്ടും കാരണം നടന്നില്ല. ഇത്തവണ തന്നെ മലകയറാന്‍ അനുവദിക്കണമെന്നു തിരുവിതാംകൂര്‍ ദേവസ്വത്തോടു കോടതി നിർദേശം നല്‍കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം.