തോട്ടുമുക്കം: ജാതി മത വ്യത്യാസമില്ലാതെ ഓരോ മലയാളിയും ഓണമാഘോഷിക്കുമ്പോൾ ഓണസദ്യ സമൃദ്ധമാക്കുന്നതിനായി വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പായസം മിക്‌സും, പാലും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തിരിക്കുകയാണ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റും ആറാം വാർഡ് മെമ്പറുമായ ദിവ്യ ഷിബു.

നാലര വർഷം മുമ്പ് വോട്ടഭ്യർത്ഥിക്കാനായി എത്തിയപ്പോൾ വാർഡിലെ ജനങ്ങൾ തന്നെ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നതെന്നും അന്ന് മുതൽ എല്ലാ ഓണത്തിനും ഒരു ചെറിയ സമ്മാനമെന്ന നിലക്ക് കിറ്റുകൾ നൽകാറുണ്ടന്നും ദിവ്യ ഷിബു പറഞ്ഞു. വാർഡ് മെമ്പറായിരുന്നപ്പോൾ ആദ്യ രണ്ട് വർഷം പച്ചക്കറി കിറ്റുകളാണ് നൽകിയിരുന്നത്. തുടർന്നുള്ള വർഷങ്ങൾ പായസ കിറ്റും നൽകി.

വാർഡിലെ സ്ഥിരതാമസക്കാരായ 450 ഓളം വീടുകളിലും വാടകക്ക് താമസിക്കുന്ന 30 ഓളം കുടുംബങ്ങളുമുൾപ്പെടെ 480 ഓളം വീടുകളിലാണ് ഇത്തവണ ഓണ സമ്മാനം എത്തിയത്. ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു.

അബ്ദുൾ ഗഫൂർ തിരുനിലത്തു അധ്യക്ഷത വഹിച്ചു.ഷാഫി വേലി പുറവൻ, ആന്‍റണി വട്ടോടി, ഷാലു തോട്ടുമുക്കം, ധന്യ ബാബുരാജ്, വൈ.പി. അഷ്റഫ്,ചേക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.