നെടുങ്കണ്ടം: വട്ടിപ്പലിശക്കാരെ പൂട്ടാനായി പോലീസിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ ഷൈലോക്കില്‍ നെടുങ്കണ്ടത്തും അറസ്റ്റ്. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി കൊന്നക്കാപറമ്പില്‍ സുധീന്ദ്രനാണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നു 9,86,800 രൂപ, മൂന്ന് ചെക്കുകള്‍, ഒപ്പിട്ടു വാങ്ങിയ മുദ്രപത്രങ്ങള്‍, പണം നല്‍കിയതിന് ഈടായി വാങ്ങിയ ഒറിജിനല്‍ ആധാരങ്ങള്‍, വാഹനങ്ങളുടെ ആര്‍സി ബുക്ക് എന്നിവ കണ്ടെടുത്തു.

ആവശ്യക്കാര്‍ക്ക് കൂടിയ പലിശനിരക്കിലാണ് ഇയാള്‍ പണം കടംനല്‍കിയിരുന്നത്. ഈടായി ചെക്കുകളും ആധാരങ്ങളും ഉള്‍പ്പടെയുള്ളവ വാങ്ങിവയ്ക്കുകയാണ് പതിവ്. കൃത്യസമയത്ത് പണം തിരികെ നല്‍കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.