കോതമംഗലം: സിഐഎസ്‌സിഇ ദേശീയ സ്കൂൾ ക്രിക്കറ്റ് അണ്ടർ 17 മത്സരത്തിൽ റണ്ണറപ്പ് കിരീടം നേടിയ കേരളാ ടീമിൽ എംഎ ഇന്‍റർനാഷണലിൽ നിന്നും രണ്ട് മിന്നും താരങ്ങൾ.

സെമിഫൈനലിൽ മഹാരാഷ്ട്രയെ ഏഴുവിക്കറ്റിന് തോല്പിച്ചാണ് കേരളം ഫൈനലിൽ ഇടം നേടിയത്. മഹാരാഷ്ട്രയിൽ നടന്ന ഫൈനൽ മത്സരത്തി ൽ ബംഗാളിനോട് പൊരുതി പരാജയപ്പെട്ടെങ്കിലും കോതമംഗലം എംഎ ഇന്‍റർനാഷണൽ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥികളായ നെവിൻ പോളും, ജോഷ്വാ എൽദോ അരവിന്ദും ടൂർണമെന്‍റിലെ മിന്നും താരങ്ങളായി മാറി.

നെവിൻ പോൾ നാല് മത്സരങ്ങളിൽ നിന്ന് 193 റൺസ് നേടി ടോപ് സ്കോററും മികച്ച വിക്കറ്റ് കീപ്പർ അവാർഡും നേടി, മാൻ ഓഫ് ദി ടൂർണമെന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ജോഷ്വാ എൽദോ അരവിന്ദ് ഏഴുവിക്കറ്റ് നേടുകയും (ടൂർണമെന്‍റിലെ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരൻ ) സെമി ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ചെയ്തു.

മികച്ച പ്രകടനം നടത്തിയ കുട്ടികളെയും കേരളാ ടീമിന്‍റെയും എംഎ ഇന്‍റർനാഷണൽ സ്കൂളിലെയും ക്രിക്കറ്റ് കോച്ച് വി.എം. മനുവിനെയും സ്കൂൾ മാനേജ്മെന്‍റും പ്രിൻസിപ്പലും അധ്യാപകരും ജീവനക്കാരും അഭിനന്ദിച്ചു. കോതമംഗലം പാലക്കാടൻ പോൾ പി. മാത്യുവിന്‍റെയും, ടീന പോളിന്‍റെയും മകനാണ് നെവിൻ പോൾ. മണ്ണാറ പ്രായിൽ ജി. അരവിന്ദന്‍റെയും, ആനി വി. ഐസക്കിന്‍റെയും മകനാണ് ജോഷ്വാ എൽദോ അരവിന്ദ്.