തൃശൂർ: കോർപറേഷൻപരിധിയിലെ റോഡുകൾ കോർപറേഷനു നൽകിയാൽ എല്ലാ റോഡുകളും നന്നാക്കുമെന്നു മേയർ എം.കെ. വർഗീസ്. നിലവിൽ ഏതു റോഡിലും കുഴി ഉണ്ടായാൽ അടികിട്ടുന്നതു തനിക്കുമാത്രമാണ്. നഗരത്തിലെ റോഡുകളുടെ അവകാശികൾ ആരാണെന്നു പലർക്കും അറിയാത്തതാണ് തന്നെ പഴിക്കാൻ ഇടയാക്കുന്നത്.

നിലവിൽ നഗരത്തിലെ റോഡുകൾ പലതും കോർപറേഷൻ, പിഡബ്ല്യുഡി, കെഎസ്ടിപി എന്നിവരുടെ അധീനതയിൽ ഉള്ളവയാണ്. ഇതിൽ പിഡബ്ല്യുഡി റോഡുകൾ പലതും തകർന്നതാണ്. ഇതിനെതിരേ പലതവണ പരാതികൾ പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല. ഫണ്ട് ഇല്ലാത്തതായിരിക്കാം റോഡ് നന്നാക്കാത്തതിന്‍റെ കാരണമെന്നാണ് തനിക്കു തോന്നുന്നത്.

കോർപറേഷനുകീഴിലുള്ള റോഡുകളിലെ കുഴികൾ കഴിഞ്ഞ ആറിനുതന്നെ പൂർണമായും നികത്തിയതാണ്. ഏതാനും ചില റോഡുകളിൽമാത്രം മഴയിൽ ഒന്നോ രണ്ടോ കുഴികൾ ഉണ്ടായിട്ടുണ്ടാകാം. അതു സ്വാഭാവികംമാത്രമാണ്.

ഓരോ ഡിവിഷനിലേക്കും റോഡ് നിർമാണത്തിനായി നൽകുന്ന തുക സ്ട്രീറ്റ് ലൈറ്റിനും മറ്റും ഉപയോഗിക്കുന്നതാണ് റോഡ് നിർമാണം താളംതെറ്റിക്കുന്നത്. കൗണ്‍സിലർമാരോടു കുഴികൾ ഉണ്ടെങ്കിൽ യഥാസമയം അറിയിക്കണമെന്നു നേരത്തേതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഓരോ ഡിവിഷനിലും ബിഎംബിസി ടാറിംഗ് ചെയ്തിട്ടുണ്ട്. സ്വന്തം കൈയിൽനിന്ന് പണമെടുത്ത് മറ്റു റോഡുകൾ നന്നാക്കാൻ ആഗ്രഹമുണ്ടങ്കിലും അതിനു പലവിധ നിയമപ്രശ്നങ്ങളുണ്ടെന്നും മേയർ പറഞ്ഞു.