കടുത്തുരുത്തി: കൂണ്‍ കൃഷി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ഡിഎംആറുമായി ഉടന്‍ ധാരണാപത്രം ഒപ്പ് വയ്ക്കുമെന്ന് മന്ത്രി പി. പ്രസാദ്. സമഗ്ര കൂണ്‍ഗ്രാമം വികസനപദ്ധതി പൂര്‍ത്തീകരണം സംസ്ഥാനത്തെ പ്രഥമ പ്രഖ്യാപനവും ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേളയും കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

പരിപാടിയോടനുബന്ധിച്ചു കര്‍ഷകരുടെ ഉത്പന്നങ്ങളും മൂല്യവര്‍ധിത ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കാര്‍ഷിക പ്രദര്‍ശന മേളയും ഉണ്ടായിരുന്നു. 2024-25 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച കൂണ്‍ കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗോവിന്ദ് നയിച്ച "ശാസ്ത്രീയ കൂണ്‍ കൃഷിയും സംരംഭകത്വവും' എന്ന വിഷയത്തില്‍ സെമിനാറും നടന്നു. കിസാന്‍ മേളയുടെ ഉദ്ഘാടനം കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു.

മിഷന്‍ ഡയറക്ടര്‍ സജി ജോണ്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ടി.ആര്‍. സ്വപ്ന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തന്‍കാലാ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ജോ ജോസ്, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംഘമൈത്രിക്ക് 18 ലക്ഷം അനുവദിച്ചു: മന്ത്രി

കടുത്തുരുത്തി: കുറുപ്പന്തറയിലെ സംഘമൈത്രിക്ക് അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുന്നതിനായി 18 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി പി. പ്രസാദ്. മോന്‍സ് ജോസഫ് എംഎല്‍എയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായതെന്നും മന്ത്രി അറിയിച്ചു.

സമഗ്ര കൂണ്‍ ഗ്രാമം വികസന പദ്ധതി പൂര്‍ത്തീകരണം സംസ്ഥാനത്തെ പ്രഥമ പ്രഖ്യാപനവും ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേളയും കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.