ഇരിട്ടി: ആറളം ഫാമിലെ ആന വിളയാട്ടത്തിലെ സർക്കാർ അനാസ്ഥയ്ക്കെതിരേ പ്രക്ഷോഭം തുടങ്ങുന്നു. ആദിവാസി ദമ്പതികൾ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ നാത്തിയ രാപ്പകൽ സമരം പരിഹരിക്കുന്നതിന്‍റെ ഭാഗമായി നല്കിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആദിവാസികൾ പ്രക്ഷോഭം തുടങ്ങുന്നത്.

ആനമതിൽ നിർമാണം മൂന്നു മാസത്തിനകം പൂർത്തിയാക്കുമെന്നു പറഞ്ഞ ഉറപ്പു പാലിച്ചിട്ടില്ല. മതിൽ നിർമാണ കരാറുകാരൻ പണി ഉപേക്ഷിച്ചു പോകുന്ന സാഹചര്യമുണ്ടായതിന് പിന്നിൽ സർക്കാരിന്‍റെ കൊടുകാര്യസ്ഥതയാണെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്‍റ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.

തൂക്കുവേലി നിർമാണ പ്രവർത്തനം വേണ്ട രീതിയിൽ നടപ്പാക്കാതിരിക്കുകയും, കാടുവെട്ടിത്തെളിക്കുന്നതും, ഫാമിൽ തമ്പടിച്ച ആനകളെ തുരത്തി വനത്തിലെത്തിക്കുന്നത് കാര്യക്ഷമമല്ലാത്തതും ജില്ലാ ഭരണകൂടത്തിന്‍റെ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. കാലവർഷമാരംഭിച്ചതോടെ ആനകൾ കൂട്ടമായി ആദിവാസി പുനരധിവാസ മേഖലയിൽ തമ്പടിച്ച് കുടിലുകൾക്ക് നാശം വരുത്തുകയും ജീവഭയം കൊണ്ട് ഓടി മറയുന്ന ഗർഭിണികളും കുട്ടികളുമുൾപ്പെടെ പരിക്കേൽക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.