കണ്ണൂർ: കഴിഞ്ഞ തിങ്കളാഴ്ച അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കുളിക്കുന്നതിനിടെ തിരയിൽ പ്പെട്ട് കാണാതായ രണ്ടാമത്തെ യുവാവും മരിച്ചു. വാരം വലിയന്നൂർ സ്വദേശി വി. പ്രനീഷിന്‍റെ (27) മൃതദേഹമാണ് ഇന്നലെ രാവിലെ പയ്യാന്പലത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. വാരം വലിയന്നൂർ വെള്ളോറ വീട്ടിൽ പവിത്രൻ-സുമ ദന്പതികളുടെ മകനാണ്. ദുബായിലുള്ള പ്രസൂൺ സഹോദരനാണ്.

പ്രനീഷിനൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപെട്ട് കാണതായ സുഹൃത്തും പട്ടാന്നൂർ കൊടോളിപ്രം സ്വദേശിയും ഹൈദരാബാദിൽ അധ്യാപകനുമായ പി.കെ.ഗണേശൻ നമ്പ്യാരുടെ(28) മൃതദേഹം ചൊവ്വാഴ്ച നീർക്കടവ് ഭാഗത്തെ കടലിൽ കണ്ടെത്തിയിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലം മുതലേ സുഹൃത്തുക്കളാണ് ഇരുവരും.

ഹൈദരബാദിൽനിന്നും നാട്ടിലെത്തിയ ഗണേശൻ നന്പ്യാരും പ്രസൂണും കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം കടലിൽ കുളിക്കുന്നതിനിടെയാണ് തിരയിൽപ്പെട്ടത്. കൊടോളിപ്രം ആനന്ദാലയത്തിൽ പി.വി. ആനന്ദൻ-പി.കെ.നിഷ ദന്പതികളുടെ മകനാണ് മരിച്ച ഗണേശന്‍ നന്പ്യാർ. ഗണേശൻ നന്പ്യാരുടെ സംസ്കാരം ഇന്നുച്ചകഴിഞ്ഞ് രണ്ടിന് തറവാട് ശ്മശാനത്തിൽ നടക്കും.