തളിപ്പറമ്പ്: പയ്യന്നൂർ -കണ്ണൂർ റൂട്ടിലെ മിന്നൽ ബസ് സമരം യാത്രക്കാരെയും വിദ്യാർഥികളെയും ദുരിതത്തിലാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പ്രവൃത്തികൾക്കായി കുപ്പം റോഡിൽ ഗതാഗതം നിരോധിച്ചത് വൻ ദുരിതമാണെന്ന് ആരോപിച്ച് ഇന്നലെ രാവിലെ മുതലാണ് ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് തുടങ്ങിയത്. എന്നാൽ, മുന്നറിയിപ്പില്ലാതെ നടത്തിയ മിന്നൽ ബസ് സമരം വിദ്യാർഥികളടക്കമുള്ള യാത്രികരെ ഏറെ വലച്ചു.

ഇതോടെ പലരും കെഎസ്ആർടിസിയെയും, ബസ് സമരത്തിൽ പങ്കെടുക്കാത്ത ചുരുക്കം ചില ബസുകളെയും ആശ്രയിക്കുകയായിരുന്നു. ഇന്നു തന്നെ കുപ്പം വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുമെന്ന അധികൃതരുടെ ഉറപ്പിൽ ബസ് ജീവനക്കാർ വൈകുന്നേരത്തോടെ സർവീസ് പുനരാരംഭിച്ചു. കുപ്പം ഗതാഗത തടസത്തെ തുടർന്ന് പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ ബസുകൾ നിലവിൽ പരിയാരം-നെരുവമ്പ്രം-ഏഴോം വഴിയാണ് സർവീസ് നടത്തിയിരുന്നത്.

ഇത് ഇന്ധനനഷ്ടവും അതു പോലെ തന്നെ സമയനഷ്ടം കാരണം കൃത്യസമയത്ത് ഓടാനും വിവിധ സ്ഥലങ്ങളിൽ എത്തിച്ചേരാനും കഴിയാത്ത സാഹചര്യമായി. ഭക്ഷണ സമയമോ, വിശ്രമമോ പോലും കിട്ടാത്ത സ്ഥിതിയാണെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.

ഇക്കാരണത്താലാണ് യാതൊരു സംഘടനയുടെയും ആഹ്വാനവും പിന്തുണയുമില്ലാതെ വാട്സ് ആപ് ആഹ്വാന പ്രകാരം ബസ് ജീവനക്കാർ മിന്നൽ ബസ് സമരം നടത്തിയത്.