പാണത്തൂർ: സ്കൂൾ ജീപ്പും കാറും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ 14 പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം നാലോടെ പാണത്തൂർ മൈലാട്ടിയിലാണ് അപകടം. പാണത്തൂർ ജിഡബ്ല്യുഎച്ച്എസിലെ വിദ്യാർഥികൾ സഞ്ചരിച്ച വിദ്യാവാഹിനി ജീപ്പും സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.

ആദിവാസി ഊരുകളില്‍ നിന്ന് കുട്ടികളെ വാഹനമാര്‍ഗം സ്‌കൂളിലെത്തിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് വിദ്യാവാഹിനി. എട്ടു വിദ്യാർഥികൾക്കും കാർ യാത്രക്കാരായ ആറു പേർക്കും പരിക്കേറ്റു. വിദ്യാർഥികളായ ശിവകുമാർ (11), ഗീതു (11), അർജുൻ (6), അമൃത (12), ലയ (10), ആദിദേവ് (7), ആര്യ (15), ശിവന്യ (9) എന്നിവരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായ കർണാടക പുത്തൂർ സ്വദേശികളായ ആറും പേർക്കും പരിക്കേറ്റു.

ആരുടെയും പരുക്ക് ഗുരുതരമല്ല. വിനോദസഞ്ചാരകേന്ദ്രമായ റാണിപുരത്ത് എത്തി തിരിച്ചുപോകുന്ന സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. x