കണ്ണൂർ: കുടുംബസമേതം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

തളിപ്പറമ്പ് നഗരത്തിലെ ഓട്ടോ ഡ്രൈവർ പാലകുളങ്ങര കൃഷ്ണകൃപ അപ്പാർട്ട്മെന്‍റിലെ താമസക്കാരനായ വി.ആർ. പ്രദീപ് കുമാറാണ് (54)മരിച്ചത്. ഭാര്യ പാർവതിക്ക് നിസാര പരിക്കേറ്റു. മകൻ അരുൺ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം.

തിരുവനന്തപുരത്തെ ക്ഷേത്രദർശനത്തിന് ശേഷം രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ തളിപ്പറമ്പിലെ വീട്ടിലേക്ക് പോകവെ പള്ളിക്കുളം ഗണപതി മണ്ഡപത്തിന് സമീപമായിരുന്നു അപകടം.

എതിരെ വന്ന ലോറിയെ വെട്ടിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് ഓട്ടോ ഡിവൈഡറിലിടിച്ച് മറിഞ്ഞ് പ്രദീപ് കുമാറിന്‍റെ ദേഹത്ത് വീഴുകയായിരുന്നു. പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന അച്ഛനെ ആശുപത്രിയിലെത്തിക്കാൻ അതുവഴി വന്ന വാഹനങ്ങൾ ഒന്നും തയ്യാറായില്ലെന്ന് മകൻ അരുൺ പറഞ്ഞു. ഒടുവിൽ പോലീസ് വാഹനമെത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കിംസ് ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഖില മകളാണ്. സഹോദരങ്ങൾ: പ്രസന്ന, പ്രമോദ്, പ്രകാശ്, പ്രിയ.