പയ്യന്നൂര്‍: രാജ്യത്തിന്‍റെ പണം മഴയില്‍ ഒലിച്ചുപോകുന്നത് കണ്ടിട്ടും രാഷ്‌ട്രീയ പാർട്ടികൾ തുടരുന്ന മൗനം ചോദ്യം ചെയ്യപ്പെടേണണ്ടതാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.പി.പദ്മനാഭന്‍. ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ കാര്യങ്കോട് മുതല്‍ കണ്ണൂര്‍ ചാല വരെയുള്ള ദേശീയപാതയിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജനകീയ പഠന സംഘം നടത്തുന്ന പര്യടനത്തിന്‍റെ ഉദ്ഘാടനം പയ്യന്നൂര്‍ കാപ്പാട് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യമായ പഠനം നടത്തി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ദുരന്ത നിവാരണ പ്രവർത്തനമൊഴികെയുള്ള മറ്റു കാര്യങ്ങൾ നിർത്തിവയ്ക്കണം. ഇടനാടന്‍ ചെങ്കല്‍ കുന്നുകളും വയലുകളും നിര്‍ച്ചാലുകളും ഇടകലര്‍ന്ന കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലകളില്‍ പ്രദേശവാസികള്‍ കനത്ത ദുരന്തങ്ങള്‍ നേരിടുകയാണ്. ദേശീയപാതയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും നാട്ടുകാരുമായി സംവദിച്ചും തല്‍സ്ഥിതി രേഖപ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര നടത്തുന്നത്. എന്‍.സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. കെ.ഇ. കരുണാകരന്‍, സി. വിശാലാക്ഷന്‍, പി.പി. രാജന്‍, കെ.പി.ചന്ദ്രശേഖരന്‍, കെ.വി.രവീന്ദ്രന്‍ എന്നിവർ പ്രസംഗിച്ചു.