ഇരിട്ടി: യാത്രാ ദുരിതത്തിന് പരിഹാരം കാണണന്നാവശ്യപ്പെട്ട് കരിക്കോട്ടക്കരി സെന്‍റ് തോമസ് ഹൈസ്കൂൾ വിദ്യാർഥികൾ സ്കൂൾ പ്രവേശനോത്സവ ദിനത്തിൽ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചു. വിദ്യാർഥികൾക്ക് ഒപ്പം പിടിഎയും ജനപ്രതിനിധികളും അധ്യാപകരും ചേർന്ന് റോഡിൽ ഇറങ്ങി പ്രതിഷേധത്തിൽ പങ്കാളികളായി.

സ്കൂൾ സമയത്ത് ബസ് അനുവദിച്ചു തരണം എന്ന ആവശ്യവുമായാണ് കുട്ടികൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചത്. എടപ്പുഴ, വാളത്തോട്, ഉരുപ്പുംകുറ്റി, ഈന്തുംകരി മേഖലയിൽ നിന്നും കരിക്കോട്ടക്കരി വഴി 20 ൽ അധികം ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് കേവലം അഞ്ച് ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. രാവിലെ എട്ടിനുശേഷം രണ്ട് മേഖലയിൽ നിന്നും കരിക്കോട്ടകരിക്ക് ബസ് ഇല്ലാത്തത് വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നത് ദീപിക രണ്ടുതവണ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ മേഖലയിൽ നിന്നും 200 ലധികം കുട്ടികളാണ് കരിക്കോട്ടക്കരി സ്കൂളിൽ പഠിക്കുന്നത്. അഞ്ചും ആറും കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് വിദ്യാർഥികൾ ഇവിടെ പഠനത്തിനായി എത്തുന്നത്. സ്കൂൾ സമയത്ത് രാവിലെയും വൈകുന്നേരവും ബസ് ഇല്ലാത്തത് സാധാരണ കൂലിത്തൊഴിലാളികളായ മാതാപിതാക്കളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ബസ് ഉടമകളുടെ
മത്സരം

കുറച്ചു മാസങ്ങളായി മേഖലയിൽ അതിരൂക്ഷമായ യാത്ര ക്ലേശം തുടരുകയാണ്. ലാഭത്തിൽ സർവീസ് നടത്താൻ കഴിയുന്ന റൂട്ടിൽ ബസ് ഉടമകൾ തമ്മിലുള്ള മത്സരത്തിന്‍റെ പേരിൽ നാലുപേർ ഹൈക്കോടതിയിൽനിന്നു സ്റ്റേ സമ്പാദിച്ചതോടെ റൂട്ടിൽ മറ്റ് പെർമിറ്റുകൾ ലഭിക്കാതെയായി. അതോടെയാണ് മേഖലയിൽ യാത്രാപ്രതിസന്ധി രൂക്ഷമായത്. സർവീസ് നടത്താൻ മറ്റ് ബസ് ഉടമകൾ തയാറാണെങ്കിലും കോടതി ഉത്തരവ് നിലനിൽക്കുന്നതുകൊണ്ട് താൽക്കാലിക പെർമിറ്റിൽ പോലും ബസുകൾക്ക് സർവീസ് നടത്താൻ കഴിയുന്നില്ല.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന മേഖലയിലെ കുട്ടികൾക്ക് മറ്റ് യാത്രാ സംവിധാനങ്ങൾ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യം കൂടിയാണ്. സ്റ്റേ സമ്പാദിച്ച ബസ് ഉടമകളുടെ ഒരു ബസും കരിക്കോട്ടക്കരി മേഖലയിലേക്ക് സർവീസ് നടത്തുന്നില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം.

നിലവിൽ ഉരുപ്പുംകുറ്റി - വാളത്തോട് പ്രദേശവാസികൾക്ക് കരിക്കോട്ടക്കരിവരെയെത്തി അത്യാവശ്യ കാര്യങ്ങൾ സാധിച്ച് ഓട്ടോറിക്ഷയിൽ മടങ്ങാൻ 240 രൂപ ചിലവാകും. വിദ്യാർഥികൾ നേരിടുന്ന പ്രശ്നത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

കരിക്കോട്ടക്കരി ടൗണിൽ നടന്ന പ്രതിഷേധ പരിപാടി സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ജോസഫ് വട്ടുകുളം, ഷൈനി വർഗീസ്, സിബി വാഴക്കാല, പിടിഎ പ്രസിഡന്‍റ് തോമസ് നടുത്തോട്ടത്തിൽ, എംപിടിഎ പ്രസിഡന്‍റ് സന്ധ്യ ആന്‍റോ, ഐപ്പ് നടുത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഷേർളി ജോസഫ്, എം.എം. വർഗീസ്, സന്തോഷ് മാത്യു, സൗമ്യ ഫിലിപ്പ്, സിസ്റ്റർ ബെറ്റ്സി, റോസമ്മ ജോർജ്, അൽഫോൻസ ജോസഫ്, സിമിലി ജോൺ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.