മാഹി: കോപ്പാലത്ത് പെട്രോൾ പമ്പുകൾക്ക്‌ മുൻവശം തകർന്ന റോഡിൽ അറ്റകുറ്റപ്പണി നടത്തിയത് ശക്തമായ മഴയിൽ. മുന്നറിയിപ്പില്ലാതെ നടത്തിയ റോഡ് പണിയെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസവും ഉണ്ടായി.

രോഗികളുമായെത്തിയ ആംബുലൻസുകളടക്കം വഴിയിൽ കുടുങ്ങി. ഒരു വശത്ത് കുഴിയടുക്കുന്നതിനാൽ ഇടുങ്ങിയ റോഡിൽ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകാൻ കഴിയാതെ ദീർഘനേരം കുരുക്കിൽപ്പെട്ടു. ഒപ്പം മഴയും പെയ്തതോടെ പന്തക്കൽ പോലീസ് ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടത്തി വിട്ട് കുരുക്കഴിച്ചത്. ഈ സ്ഥലത്ത് മഴ പെയ്താൽ കുണ്ടും കുഴിയും രൂപപ്പെടുന്നത് നിത്യസംഭവമാണ്.

മഴ തുടങ്ങുന്നതിന് മുന്നേ നാട്ടുകാർ അധികൃതരോട് കുഴിയടക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടന്നില്ല. അന്പതിലധികം ബസുകൾ ദിനം പ്രതി കടന്നുപോകുന്ന തലശേരി-പാനൂർ റൂട്ടിലാണ് ഈ ദുരിതം.