കണ്ണൂർ: കാപ്പാ കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘം വാടക ക്വാർട്ടേഴ്സിൽ നിന്ന് എംഡിഎംഎയും വടിവാളും നഞ്ചക്കുമായി യുവതിയെ അറസ്റ്റ് ചെയ്തു. തയ്യിൽ സ്വദേശിനിയും ചാലാ‌ട് മണലിൽ താമസക്കാരിയുമായ സി.സീനത്തിനെയാണ്(48) ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്ഐ ദീപ്തിയും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ മണലിലുള്ള ഷഹദ് എന്നയാൾ താമസിക്കുന്ന വാടക കെട്ടിടത്തിൽ കാപ്പാ കേസിൽ പിടികിട്ടാപ്പുള്ളിയായ പട്ടറത്ത് റഹീമും കൂ‌ട്ടാളികളും താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

പോലീസിനെ കണ്ടപ്പോൾ ഷഹദിന്‍റെ ഉമ്മ സീനത്ത് പരുങ്ങുന്നത് കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്യുകയും പരിശോധന നടത്തിയപ്പോൾ കൈയിൽ ഒളിപ്പിച്ച് പിടിച്ച 1.40 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു മുറിയിലെ കട്ടിലിന്‍റെ അടിയിൽ നിന്ന് വടിവാളും നഞ്ചക്കും കണ്ടെടുത്തത്. ക്വാർട്ടേഴ്സിൽ പരിശോധന നടത്തി പോലീസ് ഇറങ്ങവെ സ്കൂട്ടറിൽ വന്ന സീനത്തിന്‍റെ മകളുടെ ഭർത്താവിൽ നിന്ന് കഞ്ചാവ് 3.45 ഗ്രാം കണ്ടെടുത്തു.

ഭാര്യയെ അവിടെ ഇറക്കവെ പോലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച തയ്യിൽ സ്വദേശിയായ ഷാഹിദ് അഫ്നാസിനെയാണ്(25) പോലീസ് പിടികൂടിയത്. പ്രതികൾക്ക് നഗരത്തിലെ മയക്ക്മരുന്ന് ശ്യംഖലയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എസ്ഐ അനുരൂപ്, ഉദ്യോഗസ്ഥരായ അഫ്സീർ, അഖിൽ വിനീത്, മിനി, സൗമ്യ, ഡാൻസാഫ് ടീമംഗങ്ങളായ സുജിത്ത്, പ്രവീഷ് , സിസിൽ , മഹേഷ് തുടങ്ങിയവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.