കണ്ണൂർ: അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട രണ്ടു യുവാക്കളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി.

പട്ടാന്നൂർ കൊടോളിപ്രം സ്വദേശിയും ഹൈദരാബാദിൽ അധ്യാപകനുമായ പി.കെ.ഗണേശൻ നമ്പ്യാരെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ നീർക്കടവ് ഭാഗത്ത് കടലിൽ മത്സ്യത്തൊഴിലാളികളാണ് ഇന്നലെ ഉച്ചയക്ക് 12 ഓടെ മൃതദേഹം കണ്ടെത്തിയത്.

ഇവർ വിവരമറിയിച്ചതിനെ തുടർന്ന് മറൈൻ എൻഫോഴ്സ്മെന്‍റ് മൃതദേഹം പയ്യാന്പലത്ത് എത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തറവാട് ശ്മശാനത്തിൽ നടക്കും. കൊടോളിപ്രം ആനന്ദാലയത്തിൽ പി.വി. ആനന്ദൻ-പി.കെ.നിഷ ദന്പതികളുടെ മകനാണ് ഗണേശന്‍ നന്പ്യാർ. സഹോദരി: അനില.

ഗണേശൻ നന്പ്യാർക്കൊപ്പം കടലിൽ കാണാതായ സുഹൃത്തും എൻജിനിയറിംഗ് വിദ്യാർഥി വലിയന്നൂരിലെ വി. പ്രനേഷിനായുള്ള തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം കടലിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും തിരയിൽപ്പെട്ടത്.