പയ്യാവൂർ: മലയോര മേഖലയിൽ ബീഫിന് അന്യായമായി വർധിപ്പിച്ച വില ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി. മേഖലയിൽ ബീഫിന്‍റെ ഉപയോഗം താരതമ്യേന കൂടുതലായുള്ളതിനാൽ തന്നെ വില്പനക്കാർ അതൊരു ചൂഷണമാർഗമായി കാണാൻ തുടങ്ങിയിട്ടുണ്ട്. മുമ്പ് കിലോഗ്രാമിന് 300 രൂപയായിരുന്നതിൽ നിന്ന് കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ 330, 350, 380, 400 എന്നിങ്ങനെ യാതൊരു മാനദണ്ഡവുമില്ലാതെയാണ് വില വർധിപ്പിച്ചത്.

ഈ മാസം ഒന്നു മുതൽ മുന്നറിയിപ്പോ ന്യായമായ കാരണമോ ഇല്ലാതെ 460 രൂപയാണ് ഇടാക്കുന്നത്. ബീഫിന്‍റെ വില അകാരണമായി വർധിപ്പിച്ചത് കാറ്ററിംഗ്, ഹോട്ടൽ മേഖലകളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ഇപ്പോൾ വർധിപ്പിച്ച തുക പൂർണമായും പിൻവലിക്കണമെന്നാണ് ഭക്ഷ്യ വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.