ഇരിട്ടി: കരിക്കോട്ടക്കരി ടൗണിൽ നിന്നും രാജീവ് ദശലക്ഷം കോളനി വഴി പതിനെട്ട് ഏക്കറിലേക്കുള്ള റോഡിലെ അപകടക്കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. ജൽജീവൻ മിഷന്‍റെ പൈപ്പിടാനായി റോഡിന്‍റെ ഒരു വശത്ത് തീർത്ത കുഴികളാണ് കാലവർഷത്തിൽ മണ്ണൊഴുകിപോയി വാഹങ്ങളെയും കാൽനട യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നത്.

വാഹങ്ങൾ സൈഡ് കൊടുക്കുമ്പോൾ ടാറിൽ നിന്നും വെളിയിൽ ഇറക്കുന്ന വാഹനങ്ങൾ കുഴിയിൽ വീണ് അപകടം പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഗ്യാസ് കയറ്റിവന്ന വാഹനം കുഴിയിൽ താഴ്ന്ന് പോയിരുന്നു. നിരവധി ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നുണ്ട്. കുഴിയിൽ വീണ് കാൽനടയാത്രക്കാർക്കും പരിക്ക് പറ്റിയിട്ടുണ്ട്.

സ്കൂൾ തുറന്നതോടെ ഇതുവഴി സ്കൂളിലേക്ക് നടന്നെത്തുന്ന കുട്ടികൾ കുഴികളിൽ വീണ് അപകടത്തിൽപെ‌ടാനും സാധ്യതയേറെയാണ്. വാട്ടർ അതോറിറ്റി അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് റോഡിലെ അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡിൽ നിന്നും മണ്ണും ചെളിവെള്ളവും താഴ്ന്ന പ്രദേശത്തെ വീടുകളിലേക്ക് ഒഴുകി എത്തുന്നതായും പരാതി ഉണ്ട്.