കണ്ണൂർ: സ്‌കൂൾ മുറ്റത്തൊരു കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഈ വർഷം ആരംഭിക്കുന്ന 100 സ്‌കൂളിലെ കൃഷിത്തോട്ടത്തിന് തുടക്കമായി. കണ്ണൂർ നഗരത്തിലെ സെന്‍റ് ‌പീറ്റേഴ്സ് എൽപി സ്കൂൾ ബർണശേരി, ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ, സെന്‍റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ, തളാപ്പ് മിക്സഡ് യുപി സ്കൂൾ എന്നീ സ്കൂളുകളിലാണ് ആദ്യദിവസം കൃഷിയിടം തയാറാക്കിയത്. കുട്ടികൾക്കായുള്ള വിവിധ പദ്ധതി നടപ്പാക്കിവരുന്ന എൻജിഒ സംഘടനയായ മാനുഷയാണ് കുട്ടികളിലെ മാനസിക ആരോഗ്യം എന്ന ആശയം മുൻനിർത്തി പദ്ധതിയുടെ ഭാഗമാകുന്നത്‌.

കുട്ടികൾക്കുള്ള സെമിനാറുകളും ക്ലാസുകളും ഈ വർഷം സ്‌കൂളിൽ നടപ്പിലാക്കും. ഈവർഷം 100 സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു വർഷം മുഴുവൻ കുട്ടികളുടെ കൃഷിത്തോട്ടത്തിൽ പച്ചക്കറിത്തൈകൾ മാറി മാറി നടുന്നതാണ് പദ്ധതി. ലഹരിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സ്‌കൂളിലെ കുട്ടിക്കർഷക ഗ്രൂപ്പിന് കഴിയുമെന്ന് മാനുഷ സംഘാടകർ പറഞ്ഞു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന ചെറി ഗാർഡൻ എക്സോട്ടിക് ഫ്രൂട്ട് ഗാർഡനുമായി സഹകരിച്ചാണ് കുട്ടിക്കൃഷി പദ്ധതിക്ക് തുടക്കമാകുന്നത്.