പയ്യന്നൂര്‍: ക്ഷേത്ര ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൈയേറ്റത്തിന് തടയിടാന്‍ ബോര്‍ഡ് സ്ഥാപിച്ച് ദേവസ്വം ബോര്‍ഡ്. മുമ്പ് സ്ഥലമളന്ന് മാര്‍ക്ക് ചെയ്തിരുന്നുവെങ്കിലും നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേവസ്വം ബോര്‍ഡിന്‍റെ നടപടി.

സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് തെക്ക് ഭാഗത്തെ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ പിറകിലായാണ് ബോര്‍ഡ് സ്ഥാപിച്ചത്. ദേവസ്വം ഭൂമിയില്‍ അനധികൃതമായി പ്രവേശിക്കുന്നതും കൈകാര്യം ചെയ്യുന്നതും നിരോധിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഓഫീസറുടെ അറിയിപ്പായാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

പരിസ്ഥിതിയുടെ പേരില്‍ ഇവിടെ നട്ട ചെടികള്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത സംഭവവുമുണ്ടായി. ക്ഷേത്ര ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2021 ജൂണില്‍ കൈയേറ്റ സ്ഥലം കണ്ടെത്താനായി അളന്ന് മാര്‍ക്ക് ചെയ്തിരുന്നു.