പാലക്കാട്: പോളിയോ രോഗത്തെ ഇല്ലാതാക്കാനായി 12ന് രാജ്യത്തുടനീളം നടക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിക്ക് ജില്ലയിൽ ക്രമീകരണങ്ങൾ പൂർത്തിയായി. ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള 1,92,960 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും.

2157 ബൂത്തുകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 1,92,597 കുട്ടികൾക്കും 363 അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും തുള്ളിമരുന്ന് ഉറപ്പാക്കും.സബ് നാഷണൽ ഇമ്യൂണൈസേഷൻ ഡേ യുടെ ഭാഗമായി രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, ബസ്‌സ്റ്റാന്‍ഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വരാൻ സാധ്യതയുള്ള എല്ലാ പൊതു ഇടങ്ങളിലും ബൂത്തുകൾ പ്രവർത്തിക്കും.

കൂടാതെ, അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി മൊബൈൽ ബൂത്തുകൾ ഉൾപ്പെടെയുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരും വോളന്‍റിയർമാരുമാണ് തുള്ളിമരുന്ന് വിതരണത്തിന് നേതൃത്വം നൽകുക. പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത കുട്ടികളെ കണ്ടെത്താനും പ്രതിരോധം ഉറപ്പാക്കാനും പ്രത്യേക ക്രമീകരണങ്ങളുണ്ട്. ആദ്യദിനം മരുന്ന് ലഭിക്കാത്ത കുട്ടികൾക്കായി തുടർദിവസങ്ങളിൽ വോളന്‍റിയർമാർ, ആരോഗ്യ പ്രവർത്തകർ മുഖേന വീടുകളിൽ പോയി തുള്ളിമരുന്ന് നൽകാനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും. കെ. ശാന്തകുമാരി എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോൾ അധ്യക്ഷത വഹിക്കും.

വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.വി. റോഷ്, ജില്ലാ ആർസിഎച്ച് ഡോ.എ.കെ. അനിത, ജില്ലാ വിദ്യാഭ്യാസ മാധ്യമ ഓഫീസർ എസ്. സയന, ഡെപ്യൂട്ടി വിദ്യാഭ്യാസ മാധ്യമ ഓഫീസർ രജിത, ഡിപിഎച്ച്എൻ രമ എന്നിവർ പങ്കെടുത്തു.