പള്ളുരുത്തി: ഇടക്കൊച്ചിയിൽ ഗൃഹനാഥൻ മരിച്ചത് മകന്‍റെ ക്രൂര മർദനത്തെ തുടർന്നെന്ന് പോലീസ്. ഭക്ഷണം കഴിച്ചതിനു ശേഷം പാത്രം വൃത്തിയായി കഴുകാത്തതും ഉപയോഗത്തിനു ശേഷം ടോയ്‌ലറ്റ് ശുചിയാകാത്തതുമാ ണ് മർദനത്തിനു കാരണമെന്ന് തെളിവെടുപ്പിനിടെ പ്രതി ലൈജു ജോൺ പോലീസിനോടു പറഞ്ഞു.

പാലമുറ്റം എസ്എഎസി റോഡിൽ തൈപറമ്പിൽ ടി.ജി. ജോണി(64)യെയാണ് ശനിയാഴ്ച പുലർച്ചെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോണി മരണപ്പെട്ട വിവരം മകൻ ലൈജുവാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പള്ളുരുത്തി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മൃതദേഹത്തിൽ വാരിയെല്ലുകൾ തകർന്നിരുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

സാധാരണ മരണമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ നാട്ടുകാർ സംഭവത്തിൽ ദുരൂഹത ആരോപിച്ചതോടെയാണ് പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്. പോസ്റ്റ്മോർട്ടം കഴിഞ്ഞതോടെ സംഭവം കൊലപാതകമാണെന്ന സൂചന പോലീസിനു ലഭിക്കുകയും തുടർന്ന് ലൈജുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സംഭവമിങ്ങനെ

വെള്ളിയാഴ്ച ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കേറ്റമുണ്ടായി. ഇതിനെ തുടർന്ന് ജോണിയെ ലൈജു ക്രൂരമായി മർദിച്ചു. അടുക്കളയിൽ ഉള്ളി ചതയ്ക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരടിയോളം നീളമുള്ള ഇരുമ്പുദണ്ഡ് കൊണ്ട് തലയിലും വാരിയെല്ലിലും കാലിലും അതിക്രൂരമായി മർദിച്ചു.

തുടർന്ന് പിതാവ് ബോധരഹിതനായെങ്കിലും വിവരം പുറത്തറിയിച്ചില്ല. പിറ്റേന്ന് രാവിലെ പിതാവ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോഴാണ് നാട്ടുകാരെ വിവരമറിയിച്ചത്. മട്ടാഞ്ചേരി അസി. കമ്മീഷണർ ഉമേഷ് ഗോയലിന്‍റെ നേതൃത്വത്തിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.