മൂവാറ്റുപുഴ: കാലവർഷക്കെടുതിയിൽ തകർന്ന എംസി റോഡ് നവീകരിക്കണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം. ഒന്നാം എൽഡിഎഫ് സർക്കാരിന്‍റെ കാലയളവിൽ 2019ൽ ശബരി പാക്കേജിൽ ഉൾപ്പെടുത്തി 15 കോടി ചെലവിൽ മൂവാറ്റുപുഴ-പെരുന്പാവൂർ എംസി റോഡ് നവീകരിച്ചിരുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ എംസി റോഡ് പുനരുദ്ധാരണത്തിനായി യാതൊരു നടപടികളും സ്വീകരിച്ചില്ല. കുഴിയടയ്ക്കൽ മാത്രമാണ് നടന്നത്.

ആയിരക്കണക്കിന് വാഹനങ്ങൾ ദൈനംദിനം കടന്നുപോകുന്ന റോഡിന്‍റെ പ്രാധാന്യം കണക്കാക്കിയുള്ള പ്രവൃത്തികൾ അധികൃതർ ഏറ്റെടുക്കുന്നില്ല. മഴക്കാലം മുന്നിൽകണ്ട് ഓടകളുടെ ശുചീകരണ പ്രവർത്തനമില്ലാതെ വന്നതിനാൽ വാഴപ്പിള്ളി ജംഗ്ഷൻ, പേഴയ്ക്കാപ്പിള്ളി സബ് സ്റ്റേഷൻ, എസ് വളവ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് യാത്രയ്ക്ക് തടസമാകുന്ന സ്ഥിതിയാണുള്ളത്.

എംസി റോഡിൽ മൂവാറ്റുപുഴ മുതൽ തൃക്കളത്തുർ വരെ റോഡ് പൂർണമായും തകർന്നു. ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നത് പതിവായി മാറി. ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ അശ്രദ്ധയും, അനാസ്ഥയും, ഇടപെടലുകളിലെ പോരായ്മയുമാണ് ഇതിന് കാരണമെന്ന് എൽദോ ഏബ്രഹാം കുറ്റപ്പെടുത്തി.