ഓട്ടോമാറ്റിക് സംവിധാനം പരാജയം

കൊച്ചി: സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറിയ നഗരത്തിലെ ഗതാഗത നിയന്ത്രണ സംവിധാനം വീണ്ടും പഴയപടിയായി. ഗതാഗത നിയമ ലംഘനങ്ങള്‍ തുടരുമ്പോഴും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ഓട്ടോമാറ്റിക് സംവിധാനത്തിന് കഴിയുന്നില്ലെന്നതാണ് പ്രധാന പോരായ്മ. റെഡ് ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടുന്ന കാമറകളടക്കം സ്ഥാപിച്ചിട്ടും ഇവയ്ക്ക് പുല്ലുവില നല്‍കിയാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്.

ടെക്‌നോളജി ബേസ്ഡ് ഇന്‍റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്‍റ് സിസ്റ്റം (ഐടിഎംഎസ്) ആണ് പദ്ധതിയുടെ ഭാഗമായി കൊച്ചിയില്‍ ഒരുക്കിയത്. വെഹിക്കിള്‍ ആക്ടുവേറ്റഡ് സിഗ്നലുകള്‍, കാല്‍നടക്കാര്‍ക്കു റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്നല്‍, മൂന്ന് മോഡുകളില്‍ ഏരിയാ ട്രാഫിക് മാനേജ്‌മെന്‍റ്, നിരീക്ഷണ കാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിരുന്നത്. എന്നാല്‍ ഇവയില്‍ ഒന്നുംതന്നെ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.

നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്ടുവേറ്റഡ് സിഗ്നലുകളാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണമായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. വാഹനങ്ങള്‍ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നല്‍കുന്നതായിരുന്നു ഇതിന്‍റെ പ്രത്യേകത. റഡാര്‍ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നല്‍ സമയം ക്രമീകരിക്കുന്ന ഈ സംവിധാനം നിലവില്‍ പരാജയമാണ്. മഴയെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായ തിരക്കേറിയ ജംഗ്ഷനുകളില്‍ വാഹനങ്ങളുടെ തിരക്കനുസരിച്ച് കടത്തിവിടാന്‍ ഈ സംവിധാനങ്ങള്‍ക്കാകുന്നില്ല.

റെഡ് ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടാനുള്ള നവീന കാമറകളും കണ്ണടച്ച അവസ്ഥയിലാണ്. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ സ്ഥാപിച്ച പെലിക്കണ്‍ സിഗ്നലുകളുകള്‍ മാത്രമാണ് ഒരുപരിധിവരെ പ്രവര്‍ത്തിക്കുന്നത്. പ്രത്യേകം സംവിധാനം ചെയ്ത സ്വിച്ചിലൂടെ കാല്‍നട യാത്രക്കാര്‍ക്കു തന്നെ ട്രാഫിക് നിയന്ത്രിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.