അങ്കമാലി: വായനദിനത്തോടനുബന്ധിച്ച് ന്യൂസിലാൻഡിലെ ന്യൂപ്ലീമൌത്തിൽ മലയാളം ലൈബ്രറി ഒരുക്കി അങ്കമാലി സ്വദേശി ജോബിൻ ജോർജ്. വായന ദിനാഘോഷത്തിന്‍റെ ഭാഗമായി ന്യൂസിലാന്‍റിലെ ന്യൂപ്ലീമൗത്തിലെ മലയാളികൾക്ക് വായിക്കുവാൻ അവസരം ഒരുക്കിയ അങ്കമാലി സ്വദേശി ജോബിൻ ജോർജിന്‍റെ ഫോൺ ഇൻ ലൈബ്രറി ശ്രദ്ധേയമാവുകയാണ്.

തന്‍റെ ജോലിയോടൊപ്പം ഒഴിവു സമയങ്ങളിൽ കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുവാനുള്ള ശ്രമത്തിലാണ് ജോബിൻ ജോർജ്. നാട്ടിൽ നിന്നും മലയാളം പുസ്തകങ്ങൾ തപാൽ വഴി എത്തിക്കുകയായി രുന്നു. പുസ്തകങ്ങൾ നാട്ടിൽ നിന്നും ശേഖരിക്കാൻ തന്‍റെ സുഹൃത്തും ഗ്രന്ഥശാല പ്രവർത്തകനും ബുധസംഗമം സംഘടകനുമായ കാലടി എസ്. മുരളീധരന്‍റെ സഹായവും തേടി. വായനശാലയുടെ ഉദ്ഘാടനം റോജി. എം. ജോൺ എംഎൽഎ ഓൺലൈൻ വഴി നിർവഹിച്ചു.

മലയാളി അസോസിയേഷൻ പ്രസിഡന്‍റ് മനോജ്‌ ചാക്കോ, മുൻ പ്രസിഡന്‍റ് സുബി കല്ലമണ്ണിൽ, ജാക്സൺ ജേക്കബ്, രേഖ ദിനു, ആസിഫ് എന്നിവർ ആശംസകൾ നേർന്നു. തികച്ചും സൗജന്യമായിട്ടാണ് ലൈബ്രറിയിലെ അംഗത്വം. വായിക്കാൻ പുസ്തകം ആവശ്യമുള്ളവർക്ക് ഫോണിൽ ബന്ധപ്പെട്ടാൽ പുസ്തകം അവരുടെ വീട്ടിൽ എത്തിച്ചു കൊടുക്കുന്നു.

ന്യൂസിലാന്‍റിൽ മലയാളം പുസ്തകം ലഭ്യമല്ലാത്തത് കൊണ്ടും കുട്ടികളിൽ മലയാളം വായിക്കാനുള്ള അവസരം ഒരുക്കുക എന്ന ചിന്തയിൽ നിന്നാണ് മലയാളികൾക്കായി ഒരു വായനശാല എന്ന ആശയം തുടങ്ങുവാൻ തോന്നിയതെന്നും ജോബിൻ പറഞ്ഞു. ഇനിയും ഒത്തിരി മലയാളം പുസ്തസ്കങ്ങൾ നാട്ടിൽ നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് ജോബിൻ.