കൊച്ചി: കൗതുകമുണര്‍ത്തുന്നതും സമൂഹ മാധ്യമങ്ങളില്‍ പൊട്ടിച്ചിരി പടര്‍ത്തുന്നതുമായ, മലയാളികളുടെ രൂപസാദൃശ്യവും പച്ച മലയാളം സംസാരിക്കുന്നതുമായ എഐ വീഡിയോകള്‍ ഷെയര്‍ ചെയ്യാന്‍ വരട്ടെ, നിയമം ലഘിക്കുന്ന ഉള്ളടക്കങ്ങൾ ഉള്ളവയാണെങ്കില്‍ നിങ്ങള്‍ക്കും പണികിട്ടും.

ഗൂഗിളിന്‍റെ വിഇഒ3 എന്ന എഐ ടൂളാണ് പ്രധാനമായും ഈ വീഡിയോകള്‍ക്ക് പിന്നില്‍. ടെക്സ്റ്റ്, ശബ്ദം, ചലനങ്ങള്‍ ഒന്നിച്ച് പ്രയോജനപ്പെടുത്തി 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന ടൂളാണിത്. അശ്ലീല പദങ്ങള്‍ ഉപയോഗിച്ചുള്ള പല വീഡിയോകളും, തെറ്റായ ദൃശ്യമാധ്യമ വാര്‍ത്തകളും നിലവില്‍ പ്രചരിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. ഇത്തരം വീഡിയോകള്‍ കണ്ണുംപൂട്ടി ഷെയര്‍ ചെയ്യുന്നവരോടാണ് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.

വ്യക്തിഹത്യ, മതസ്പര്‍ദ്ധ, കലാപാഹ്വാനം തുടങ്ങിയവയുടെ പരിധിയില്‍ വരുന്ന ഇത്തരം വീഡിയോകള്‍ക്കെതിരെ കേസെടുക്കാന്‍ നിയമമുണ്ട്. വീഡിയോ നിര്‍മിച്ചവര്‍ക്ക് പുറമെ ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കാം. മഴയുടെ പശ്ചാത്തലത്തില്‍ നിരവധി വീഡിയോകളാണ് കഴിഞ്ഞയിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ദൃശ്യമാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ് കൂട്ടത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഷെയര്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും മുതിർന്നവരാണ്. നിലവില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഭൂരിഭാഗവും വ്യാജ ഐഡികളില്‍ നിന്ന് പ്രചരിക്കുന്നവയുമാണ്. ഇതിനുപിന്നിലെ നിയമവശങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ബോധവത്കരണം നടത്തേണ്ടതാണെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.