കൊച്ചി: വൈപ്പിന്‍ മണ്ഡലത്തിലെ കായിക പരിശീലനങ്ങള്‍ക്കു കരുത്തായി ഒരു കളിസ്ഥലം കൂടി ഒരുങ്ങുന്നു. കായികമേളകള്‍ നടത്താന്‍ ഉതകുന്ന രീതിയില്‍ എളങ്കുന്നപ്പുഴ ഗവ. ഹൈസ്‌കൂളിലെ മൈതാനം ആധുനിക രീതിയില്‍ നവീകരിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ബജറ്റില്‍ 75 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. മണ്ഡലത്തിലെ സ്‌കൂളുകളില്‍ കായിക പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. മറ്റ് ഗ്രൗണ്ടുകള്‍ വാടകക്കെടുത്തായിരുന്നു ഉപജില്ലാ കായികമേള ഉള്‍പ്പെടെയുള്ളവ സംഘടിപ്പിച്ചിരുന്നത്. ഗ്രൗണ്ട് യാഥാർഥ്യമാകുന്നതോടെ മണ്ഡലത്തിലെ വിദ്യാർഥികള്‍ക്കും കായിക താരങ്ങള്‍ക്കും മികച്ച പരിശീലനം ഉറപ്പുവരുത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നേരത്തെ എളങ്കുന്നപ്പുഴയിലെ മാലിപ്പുറം സ്വതന്ത്ര മൈതാനത്തിന്‍റെ നവീകരണത്തിനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 99.4 ലക്ഷം രൂപ അനുവദിച്ചിരുന്നു.