കൊച്ചി: രണ്ടു ദിവസം മാത്രം പ്രായമുളള നവജാത ശിശുവിന്‍റെ വാല്‍വ് ചുരുക്കം പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രി. ശ്വാസംമുട്ടല്‍, മുലപ്പാല്‍ കുടിക്കുന്നതില്‍ കുറവ് എന്നീ ലക്ഷണങ്ങളോടെ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തിലെത്തിയ ആലുവ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണു ബലൂണ്‍ അയോട്ടിക് വാല്‍വോട്ടമിയിലൂടെ ജീവന്‍ രക്ഷിച്ചത്.

പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. എസ്. വെങ്കിടേശ്വരന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ ഇക്കോ പരിശോധനയിലാണ് വാല്‍വ് ചുരുക്കം കണ്ടെത്തിയത്. ഹൃദയം നിലയ്ക്കാനുള്ള (കാര്‍ഡിയാക് ഷോക്ക്) സാധ്യത കണക്കിലെടുത്ത് കുഞ്ഞിനെ അടിയന്തരമായി ബലൂണ്‍ അയോട്ടിക് വാല്‍വോട്ടമിക്ക് വിധേയനാക്കി.

അത്യന്തം സങ്കീര്‍ണമായ നടപടി ക്രമം പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ.എസ്. വെങ്കിടേശ്വരന്‍റെ നേതൃത്വത്തിലാണ് വിജയകരമായി നടപ്പാക്കിയത്.

കുഞ്ഞിന്‍റെ ജീവന്‍ നഷ്ടപ്പെടുമായിരുന്ന ഘട്ടത്തിലാണ് ബലൂണ്‍ അയോട്ടിക് വാല്‍വോട്ടമി നടപ്പാക്കിയതെന്ന് ഡോ. എസ്. വെങ്കിടേശ്വരന്‍ പറഞ്ഞു. കുഞ്ഞുങ്ങളില്‍ അപൂര്‍വമായാണ് ജന്മനാലുളള വാല്‍വ് ചുരുക്കം കാണാറുളളത്.

വേഗത്തില്‍ ശരിയായ ചികിത്സ നല്‍കിയാല്‍ സങ്കീര്‍ണതകള്‍ ഇല്ലാതെ ഭേദമാക്കാന്‍ കഴിയുമെന്ന് ഡോ. എസ്. വെങ്കിടേശ്വരന്‍ അഭിപ്രായപ്പെട്ടു. രക്തയോട്ടം സാധാരണ രീതിയിലായതോടെ വെന്‍റിലേറ്റര്‍ പിന്തുണ സാവധാനം നീക്കം ചെയ്തു. ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ കുഞ്ഞുമായി ദമ്പതികള്‍ വീട്ടിലേക്ക് മടങ്ങി.