മൂവാറ്റുപുഴ: ദിനംപ്രതി നൂറുകണത്തിന് വാഹനങ്ങൾ സഞ്ചരിക്കുന്ന മൂവാറ്റുപുഴ-കാവുംപടി റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് സമീപമാണ് റോഡിന് നടുവിലായി യാത്രക്കാരുടെ നടുവൊടിക്കും വിധമുള്ള വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.

മഴ പെയ്ത് റോഡിലും കുഴിയിലും വെള്ളം നിറയുന്നതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. വെള്ളം നിറഞ്ഞു നിൽക്കുന്പോൾ കുഴിയുടെ വ്യാപ്തി അറിയാതെ എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടുന്നത് പതിവായിരിക്കുകയാണ്. സ്ത്രീകൾ അടക്കമുള്ള ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലായും ദുരിതത്തിൽപ്പെടുന്നത്.

നഗര വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വണ്‍വേ സന്പ്രദായം കർശനമാക്കിയതോടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ ഇരിക്കെ തൊടുപുഴ-ആരക്കുഴ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ആശ്രയിക്കുന്ന കാവുംപടി റോഡിന്‍റെ നടുവിലായി രൂപപ്പെട്ടിരിക്കുന്ന വലിയ കുഴി യാത്രക്കാർക്ക് ദുരിതമായി മാറിയിരിക്കുകയാണ്.

എത്രയും പെട്ടെന്ന് കുഴി നികത്തി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.