പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന മാക്കനായി മെൽബ ഫുഡ്സ് എന്ന സ്ഥാപനം അടച്ചുപൂട്ടി പിഴ ചുമത്തി.

ഇവിടെ ജീവനക്കാർക്ക് മതിയായ സൗകര്യങ്ങളൊരുക്കാതെയാണ് ഉത്പാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്യുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ശുചിത്വ നിലവാരത്തിലെ പോരായ്മകൾ, ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡിന്‍റെ അഭാവം, പുകയില നിരോധന നിയമ പ്രകാരമുള്ള മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയവ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്കെതിരെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം നിയമ നടപടികൾ ആരംഭിച്ചു.

ചിറ്റാറ്റുകര കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. ആന്‍റണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പി.പി. രാധിക, അരുൺ സാഗർ, മിലി കൃഷ്ണൻ, കെ.എസ്. അമൃത എന്നിവരും ഉണ്ടായി.

വരും ദിവസങ്ങളിലും പരിശോധന തുടരും. പകർച്ച വ്യാധികൾ, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവക്കെതിരെ പ്രതിരോധ ജാഗ്രത പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും, ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഫിലോമിനാ അലോഷ്യസ് അറിയിച്ചു.