മൂവാറ്റുപുഴ: പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകം. നഗരസഭയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന പൊതുശ്മശാനം പ്രവർത്തനം നിലച്ചിട്ട് മൂന്നുമാസത്തിലേറെയായി.

മൂവാറ്റുപുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഏക ആശ്രയമായിരുന്ന ഈ പൊതുശ്മശാനം പ്രവർത്തനരഹിതമായതോടെ മൃതദേഹം ദഹിപ്പിക്കുന്നതിനായി തൊടുപുഴയിലും പെരുന്പാവൂരിലും കൊണ്ടുപോകേണ്ട അവസ്ഥയിലാണ് ജനങ്ങൾ.

സംസ്കരിക്കുന്നതിനായി സ്വന്തമായി സ്ഥലമില്ലാത്ത പാവപ്പെട്ടവരെയാണ് ഇത് ഏറെ കഷ്ടപ്പെടുത്തുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് സമിതി നഗരസഭ അധികൃതർക്ക് നിവേദനം നൽകി.

അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ബിജീഷ് ശ്രീധർ, താലൂക്ക് പ്രസിഡന്‍റ് എം.പി അപ്പു എന്നിവർ പറഞ്ഞു.