പറവൂർ: 17 കാരിയുടെ നഗ്നചിത്രം വാങ്ങി മൊബൈൽ ഫോണിൽ സൂക്ഷിച്ച കേസിലെ പ്രതി വടക്കാഞ്ചേരി ഓട്ടുപാറ കല്ലോട്ടുകുഴി ചാൾസ് ബേബി(25)യെ മൂന്നുവർഷം കഠിന തടവിന് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചു. 55000 രൂപ പിഴയുമടക്കണം. തുക ഇരയ്ക്കു കൈമാറുവാനും നിർദേശിച്ചു.

2021 നവംബറിലാണ് പ്രതി ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുന്നത്. സ്നേഹം നടിച്ച് പലപ്പോഴായി നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ അയച്ചുവാങ്ങി സൂക്ഷിച്ചുവെന്നതാണ് കേസിനാസ്പദമായ സംഭവം.

പുത്തൻവേലിക്കര സിഐയായിരുന്ന വി. ജയകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന്‍റെ ഭാഗത്തുനിന്നും കേസിൽ 18 സാക്ഷികളെ വിസ്തരിക്കുകയും, 41 രേഖകളും രണ്ട് തൊണ്ടിമുതലുകളും തെളിവായി കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.