കൊച്ചി: മെട്രോപ്പൊളിറ്റന്‍ ആസൂത്രണ സമിതിയിലേക്ക് കൊച്ചി കോര്‍പറേഷനില്‍ നിന്നുള്ള പ്രതിനിധികളെ കണ്ടെത്താന്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക്. വനിതാ സംവരണത്തില്‍ നടന്ന മത്സരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനാണ് എല്‍ഡിഎഫില്‍ നിന്ന് വോട്ട് ചോര്‍ന്ന് കിട്ടിയതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.

74 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 38 ഉം യുഡിഎഫിന് 31 ഉം അംഗങ്ങളാണുള്ളത്. മുഴുവന്‍ വോട്ടുകളും ലഭിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 38 വോട്ട് കിട്ടണം. എന്നാല്‍ വനിതാ സംവരണത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദീപ വര്‍മയ്ക്ക് ലഭിച്ചത് 34 വോട്ട് മാത്രമാണ്. ദീപ്തി മേരി വര്‍ഗീസിനാകട്ടെ 33 വോട്ടും ലഭിച്ചു.

എല്‍ഡിഎഫിന് നഷ്ടമായ നാലില്‍ രണ്ട് വോട്ടാണ് ദീപ്തിക്ക് അധികമായി ലഭിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം. ശേഷിച്ച രണ്ടില്‍ ഒന്ന് അസാധുവാകുകയും ഒരെണ്ണം രേഖപ്പെടുത്താതെ പോകുകയുമായിരുന്നു. യോഗത്തില്‍ എത്താതിരുന്ന എല്‍ഡിഎഫ് അംഗം ടി.കെ. അഷറഫിന്‍റെ വോട്ടാണ് രേഖപ്പെടുത്താതെ പോയത്.

ജനറല്‍ കാറ്റഗറിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ഫെര്‍ണാണ്ടസിന് 36 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി. അരിസ്റ്റോട്ടിലിന് 31 വോട്ടും ലഭിച്ചു. അസാധുവായ ഒരു വോട്ടും രേഖപ്പെടുത്താതെ പോയ ഒരു വോട്ടും മാത്രമാണ് ബെന്നി ഫെര്‍ണാണ്ടസിന് നഷ്ടമായത്. അരിസ്റ്റോട്ടിലിനാകട്ടെ യുഡിഎഫിന്‍റെ മുഴുവന്‍ വോട്ടും ലഭിച്ചു.

അഞ്ച് അംഗബലമുള്ള ബിജെപിയില്‍ ജനറല്‍ കാറ്റഗറിയില്‍ മത്സരിച്ച രഘുറാം പൈക്കും വനിതാ സംവരണത്തില്‍ മത്സരിച്ച പത്മകുമാരിക്കും നാല് വീതം വോട്ടുകള്‍ ലഭിച്ചു. ബിജെപി അംഗമായ പത്മജ എസ്. മേനോന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

അതാണ് ബിജെപി സ്ഥാനാര്‍ഥികളുടെ വോട്ടില്‍ കുറവ് വന്നത്. ആസൂത്രണ സമിതിയില്‍ കോര്‍പറേഷനില്‍ നിന്ന് നാലുപേരെ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ എന്നതിനാല്‍ കുറവ് വോട്ട് ലഭിച്ച ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് അവസരം ലഭിക്കില്ല.