ഏലൂർ: ഏലൂർ നഗരസഭയിലെ പ്രധാന റോഡുകളിലൊന്നായ മുട്ടാർ-ഫാക്ട് റോഡിന്‍റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. റോഡിന്‍റെ ഒന്നാംഘട്ട വികസനത്തിനായി 410 സെന്‍റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള പുനരധിവാസ അവകാശ വ്യവസ്ഥകൾ പാലിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാകളക്ടർക്ക് അനുമതി നൽകിയാണ് റവന്യൂ വകുപ്പിന്‍റെ ഉത്തരവ്.
15 മീറ്റർ വീതിയിൽ റോഡ് വീതി കൂട്ടുന്നതിനാണ് അലൈൻമെന്‍റ് പ്ലാനിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കൽ ഉത്തരവോടെ റോഡ് വികസന പദ്ധതിയുടെ വേഗം കൂടുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.ഫാക്ട് കവല മുതൽ മുട്ടാർ പാലം വരെയുള്ള റോഡിന്‍റെ ആകെ നീളം 3.509 കിലോമീറ്റർ ആണ്.

നിലവിലെ വീതികുറഞ്ഞ റോഡ് രൂക്ഷമായ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത് പതിവായിരുന്നു. ഓഫീസ്-സ്കൂൾ സമയങ്ങളിൽ ഗതാഗതക്കുരുക്ക് മൂലമുള്ള പ്രയാസങ്ങളും ഏറെക്കാലമായി അലട്ടുകയായിരുന്നു. റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് 2023-24 സംസ്ഥാന ബജറ്റിൽ അഞ്ചു കോടി രൂപ ടോക്കൺ അഡ്വാൻസായി വകയിരുത്തി.

മഞ്ഞുമ്മൽ-മുട്ടാർ റോഡ് വീതി കുട്ടി നിർമിക്കുന്നതിനുള്ള അലൈൻമെന്‍റ് പ്ലാനിന് പൊതുമരാമത്ത് വകുപ്പ് അംഗീകാരം നൽക്കുകയും ചെയ്തു. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിനുള്ള അലൈൻമെന്‍റ് പ്ലാനാണ് അംഗീകരിച്ചത്.

തുടർ നടപടികൾ വേഗത്തിലാക്കാൻ വ്യവസായ മന്ത്രി പി. രാജീവ് നിർദ്ദേശിച്ചതിനെത്തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ ഉത്തരവിനായുള്ള നടപടികൾ വേഗത്തിലാക്കിയതും അലൈൻമെന്‍റ് തയാറാക്കിയതും.

പ്രദേശത്തെ ജനങ്ങളുടെ ദീർഘ കാലാവശ്യമാണ് യാഥാർഥ്യമാകാൻ അവസരമൊരുങ്ങിയിരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.