ആലുവ: വർഷങ്ങളായി തകർന്നു കിടക്കുന്ന ആലുവ റെയിൽവേ ഓവർ ബ്രിഡ്ജിലെ കൈവരി നിർമാണം ആരംഭിച്ചു. ആലുവ ജില്ലാ ആശുപത്രി ജംഗ്ഷനേയും കാരോത്തുകുഴി ജംഗ്ഷനും റെയിൽവേ ട്രാക്കിന് മുകളിലൂടെ ബന്ധിപ്പിക്കുന്ന ഓവർ ബ്രിഡ്ജിന്‍റെ കൈവരികളാണ് പുനർനിർമിക്കുന്നത്.

വീതി കുറവായതിനാൽ കണ്ടെയ്നർ ലോറികളുടെ വശങ്ങൾ ഇടിച്ചാണ് കൈവരികൾ പലപ്പോഴും തകരുന്നത്. താത്ക്കാലികമായി കോൺക്രീറ്റ് വയ്ക്കുകയും അവ ഏതാനും ദിവസങ്ങൾക്കുള്ളിൽ തകരുകയുമാണ് ചെയ്യുന്നത്.

നടപ്പാതയിൽ ഒരു ഭാഗത് ഇന്‍റർനെറ്റ്, ടെലിഫോൺ കേബിളുകൾ വലിയ പൈപ്പുകൾക്ക് ഉള്ളിലാക്കി ഇട്ടിരിക്കുന്നതിനാൽ നടക്കാൻ കഷ്ടപ്പാടാണ്. കൂടാതെ മഴ പെയ്താൽ ചെളിവെള്ളവും കെട്ടിക്കിടക്കും.

ഇതു കാരണം നടപ്പാത ഒഴിവാക്കിയാണ് കാൽനടയാത്രക്കാർ കടന്നു പോകുന്നത്. നടപ്പാതയിലെ കേബിളുകൾ മാറ്റി സ്ഥാപിക്കാനും സമാന്തരമായി ഒരു പാലം കൂടി നിർമിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഒരു പാലം കൂടി നിർമിക്കുകയാണെങ്കിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്ന് വ്യാപാരികളും പറഞ്ഞു.