വൈപ്പിൻ: ട്രോളിംഗ് നിരോധനം ആരംഭിച്ച് പത്തുദിനങ്ങൾ പിന്നിട്ടപ്പോൾ തീരക്കടലിൽ കുറഞ്ഞ പൂവാലൻ ചെമ്മീനിന്‍റെ സാന്നിധ്യം കണ്ടുതുടങ്ങി. ചാകരക്കോളല്ലെങ്കിലും ഇന്നലെ കാളമുക്ക് ഗോശ്രീപുരം ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ഏതാനും ചില വള്ളങ്ങൾക്ക് കുറഞ്ഞ തോതിൽ ചെമ്മീൻ കിട്ടുകയും ചെയ്തു.

രണ്ടാഴ്ചയോളമായി തകർത്തു ചെയ്യുന്ന മഴ മൂലം പരമ്പരാഗത വള്ളങ്ങൾക്ക് കാര്യമായി മത്സ്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഇന്നലെ അല്പം വെയിൽ തെളിഞ്ഞതോടെയാണ് ജലോപരിതലത്തിൽ ചെമ്മീനിന്‍റെ സാന്നിധ്യം കണ്ടുതുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.