മരട്: കൂട്ടമായെത്തിയ നായ്ക്കളെ കണ്ട് ഭയന്ന പെൺകുട്ടി തലചുറ്റി വീണു. തൈക്കൂടം മെട്രോ സ്റ്റേഷന് സമീപമായിരുന്നു ആറോളം നായ്ക്കൾ കടിപിടി കൂടി വിദ്യാർഥിനിയുടെ അടുത്തേക്ക് ചീറിപ്പാഞ്ഞ് വന്നത്.

പേടിച്ചുപോയ കുട്ടി തല കറങ്ങി വീഴുകയായിരുന്നു. ഇതു കണ്ട് ഓടിയെത്തിയ നാട്ടുകാർ നായ്ക്കളെ ഓടിച്ചശേഷം കുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകി. സമീപത്തെ കടയിലെ ജീവനക്കാരൻ റോഡിലിട്ട് വളർത്തുന്ന നായ്ക്കളാണ് ഭീതിദമായ രംഗമുണ്ടാക്കിയതെന്നാണ് നാട്ടുകാർ പറഞ്ഞു.

നായ്ക്കൾക്ക് റോഡിൽ ഭക്ഷണം കൊടുത്തു വളർത്തരുതെന്ന് നാട്ടുകാരും കെട്ടിട ഉടമയും നിർദേശം നല്കിയിരുന്നു. എന്നാൽ ഇത് വകവയ്ക്കാത്തതിനാൽ കോവിലകം റോഡിലും മെട്രോ സ്റ്റേഷൻ പരിസരത്തും നായ്ക്കൾ വിഹരിക്കുകയാണെന്നാണ് ആക്ഷേപം.

വിദ്യാർഥികൾക്ക് വഴിയിലൂടെ നടക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. കോർപറേഷൻ അധികൃതർക്ക് പരാതി നൽകാൻ തയാറെടുക്കുകയാണ് നാട്ടുകാർ.