മൂവാറ്റുപുഴ: നഗരത്തിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കലുങ്കിൽ വിള്ളൽ. ലതാ പാലത്തിന് സമീപമുള്ള പേട്ട റോഡിലെ കലുങ്കിൽ വിള്ളൽ രൂപപ്പെട്ടതോടെ വാഹനയാത്രികരും പ്രദേശവാസികളും ഭീതിയിലാണ്. തൊടുപുഴ - മൂവാറ്റുപുഴ റൂട്ടിൽ ദിനംപ്രതി നൂറു കണക്കിന് ഭാരവാഹനങ്ങളാണ് കലുങ്കിന് മൂകളിലൂടെ കടന്നുപോകുന്നത്.

നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ കൂത്താട്ടുകുളം, കോട്ടയം ഭാഗങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളാണ് പേട്ട റോഡിലൂടെ സഞ്ചരിക്കുന്നത്. മഴ ശക്തിയായി തുടരുന്നതിനാൽ തൊടുപുഴ റോഡിൽ നിന്നുള്ള വെള്ളം കലുങ്കിൽ രൂപപ്പെട്ടിരിക്കുന്ന വിള്ളലിലൂടെ പേട്ട റോഡിലേക്കാണ് ഒലിച്ചിറങ്ങുന്നത്. വെള്ളം ഒലിച്ചിറങ്ങുന്നതോടെ വിദ്യാർഥികളടക്കമുള്ള കാൽനട യാത്രികരും ബുദ്ധിമുട്ടിലാണ്. വർഷങ്ങളുടെ പഴക്കമുള്ള കലുങ്കിന് ബലക്ഷയവുംസംഭവിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസിനും പിഡബ്ല്യുഡി റോഡ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർക്കും നഗരസഭാംഗം ജാഫർ സാദിഖ് പരാതി നൽകി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ വീതി കുറഞ്ഞ റോഡിൽ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കുന്നതിനായി കാവുംപടി റോഡിൽ പോലീസ് സ്റ്റേഷന് സമീപത്തുനിന്നും പേട്ട മുസ്ലീം പള്ളിയുടെ സമീപം വരെയുള്ള ഭാഗത്ത് റോഡിന്‍റെ ഉയരം കൂട്ടി നിർമിക്കണമെന്നും ജാഫർ സാദിഖ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരവധി കുടുംബങ്ങളും, യാത്രക്കാരും ആശ്രയിക്കുന്ന റോഡിലെ കലുങ്കിലെ അപകടഭീഷണി ഒഴിവാക്കാൻ ഉടൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.