കൊച്ചി: ബാലവേലയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കി തൊഴില്‍ വകുപ്പ്. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി തൊഴില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'പുരോഗതി വ്യക്തമാണ്, പക്ഷെ ഇനിയും ഒരുപാട് ചെയ്യാനുണ്ട്,നമുക്ക് ശ്രമങ്ങള്‍ വേഗത്തിലാക്കാം' എന്ന മുദ്രാവാക്യം ഉയര്‍ത്തി കീഴ്മാട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.

കേരള പോലീസ്, ജില്ലാ പട്ടിക ജാതി വികസന ഓഫീസ് എന്നിവരുടെ സഹകരണത്തോടെ നടന്ന പരിപാടി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍(ജനറല്‍) എം.എം. ജോവിന്‍ ക്ലാസ് നയിച്ചു. ആദ്യ ബാലവേല വിമുക്ത ജില്ലയായി എറണാകുളത്തെ മാറ്റാൻ തൊഴില്‍ വകുപ്പ് ഊർജിത ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബവുമായി എത്തുന്ന അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കാന്‍ തൊഴില്‍ വകുപ്പ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സഹായത്തോടെ നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്‍റ്) പി.ജി. വിനോദ് കുമാര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.